#Coronavirus #Covid-19 #Russia
മോസ്‌കൊ: നോവൽ കൊറോണ വൈറസിനെതിരായ വാക്‌സിൻ റഷ്യ വികസിപ്പിച്ചു. വാക്‌സിന് അവിഫാവിര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് -19-തിരെ ലോകത്ത് ഇതുവരെ ഒരു അംഗീകൃത മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നത്.
ശനിയാഴ്ചയാണ് റഷ്യന്‍ സര്‍ക്കാര്‍ മരുന്ന് അംഗീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വരുന്ന ആഴ്ച മുതല്‍ തന്നെ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. എന്നാൽ അവിഫാവിര്‍ ഇന്ത്യയിൽ ലഭ്യമാകാൻ കാലതാമസം ഉണ്ടാകും.
ഒരു മാസത്തേക്ക് 60,000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി അവകാശപ്പെട്ടു. നിരവധി രാജ്യങ്ങളിൽ അംഗീകൃത പരീക്ഷണം നടത്തിയിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ രോഗമുക്തിയുണ്ടകുമെന്നാണ് പരീക്ഷണ ഫലം വ്യക്തമാക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
ഇതിനകം ഈ മരുന്നുപയോഗിച്ച് 330 കോവിഡ് രോഗികളെ ചികിൽസിച്ച് ഭേദമാക്കി എന്നാണ് റിപ്പോർട്ട്. ഫാവിപിരാവിര്‍ എന്ന മരുന്നുമായി ബന്ധമുള്ളതാണ് അവിഫാവിര്‍. ജാപ്പനീസ് മരുന്നില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫാവിപിരാവിര്‍ ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.
0 Comments