സായ്കുമാറിന്റെ മകൾ വൈഷ്ണവിയുടെ കല്യാണ ദിവസം വധുവിനേക്കാൾ എല്ലാവരും തിരഞ്ഞത് അച്ഛനെയായിരുന്നു. മകളുടെ കല്യാണത്തിന് സായ്കുമാർ പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും ഇതിനെ കുറിച്ച് പ്രതികരിക്കാൻ സായ്കുമാർ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ എല്ലാത്തിനും മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
‘അക്ഷരാർത്ഥത്തിൽ ഞാൻ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചതൊക്കെ അവർക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയത്. എന്നാൽ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഞാൻ അത് തിരുത്താൻ വേണ്ടിയും പോയില്ല.
മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും തന്നെ എന്നെ അറിയിച്ചിരുന്നില്ല. ഒരിക്കൽ ഞാനില്ലാത്ത ദിവസം വിവാഹം ക്ഷണിക്കാനായി മോൾ ഫ്ളാറ്റിൽ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പിൽ എനിക്കൊരു മെസേജ് വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ടാണ് പോവാതിരുന്നത്’ എന്നാണ് സായ്കുമാർ അഭിമുഖത്തിൽ പറഞ്ഞത്.
ബിന്ദു പണിക്കരാണ് ഇപ്പോൾ സായ്കുമാറിന്റെ ഭാര്യ. വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം 2009 ലാണ് സായ്കുമാർ ബിന്ദു പണിക്കറെ വിവാഹം കഴിക്കുന്നത്.
0 Comments